സ്വയം കൊല്ലി
ആത്മഹത്യ ഒരു പാപമായി തോന്നാറുണ്ടോ ആർക്കെങ്കിലും.. അതോ ചില സമയത്ത് അത് സ്വാർഗ്ഗമായി തോന്നാറുള്ളവരും ഉണ്ട് അല്ലെ... യുക്തിയായി ചിന്തിച്ചു കഴിഞ്ഞാൽ ആത്മഹത്യ പാപമല്ല.. മറിച്ചു ഒരു ഭയപ്പാടിന്റെ പ്രതിഫലനം മാണെന്നു മനസ്സിലാക്കാം ... എന്നാൽ എനിക്കന്ന് തീരെ യുക്തി ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. കാരണം അന്ന് എനിക്ക് സ്വയം കൊല്ലാൻ ഇഷ്ടപ്പെട്ടു നടക്കുന്ന കാലമായിരുന്നു..
"സ്വയംകൊല്ലി"
സ്വയം കൊല്ലി എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടോ എന്നറിയില്ല. പക്ഷെ ഞാൻ അതിനെ അങ്ങനെയേ വിളിക്കൂ. അന്ന് 4950 അൻപത് രൂപ ഉണ്ടായിരുന്ന എനിക്ക് അൽപ്പം ആശ്വാസം ഒക്കെ ഉണ്ടായിരുന്നെങ്കിലും .. ആ പൈസ ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിന്നു. മൊബൈൽ റീചാർജ് ചെയ്ത് വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. വീട്ടിൽ നിന്ന് സഹായങ്ങളൊന്നും കിട്ടില്ല എന്ന എനിക്കറിയാം എന്നിരുന്നാൽ പോലും എന്റെ അവസ്ഥ അവരെ പറഞ്ഞു മനസ്സിലാക്കി. ബാക്കിയുള്ള മൈബൈൽ ബാലൻസ് കൊണ്ടു ഞാൻ നിക്കുന്ന ഓഫീസിന്റെ മുതലാളി മാരേ വിളിച്ചു കൊണ്ടേ ഇരുന്ന്. കയ്യിലുള്ള കാശു കൊണ്ടു വാടക കുടിശിക തീർത്തു .. കൂടെ ഓരോ ദിവസം ഒരു ദോശയിൽ വിശപകറ്റി അങ്ങിനെ ജീവ്തം മുന്നോട്ട് പോയി . ഒരു മാറ്റവും ഉണ്ടായില്ല. ഭയപ്പെടാൻ തുടങ്ങി.. ജീവിധം വഴിമുട്ടിയോ ..എനിക്കിതുപോലുള്ള പ്രതിസന്ധി നേരിടാനുള്ള പ്രായം പോലും അന്ന് എനിക്കില്ലായിരുന്നു. വീർപ്പു മുട്ടി ഒറ്റക്കായി.
കൊട്ടുകാരൊക്കെ പല സ്ഥലങ്ങളിൽ വിളിച്ചാൽ പോലും അടുത്തോട്ട് വരാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. ദിവസങ്ങൾ കടന്നു പോയി. വിശപ്പിന്റെ കഠിന്യം കൂടുന്നതിനനുസരിച്ചു കയ്യിലുള്ള കാശും കുറഞ്ഞു വന്നു. ഭയമേറി തുടങ്ങി. അവസാന 7 രൂപയിൽ ഞാൻ പിന്നേം ഓഫീസിലോട്ടു വണ്ടി കയറി. മൊതലാളി മാരെ മാറി മാറി വിളിച്ചു കൊണ്ടേ ഇരുന്നു. ഒരാൾ ഫോണ് എടുത്തു. മൂന്നാം നിലയിൽ ആയിരുന്നു ഓഫീസ് , അതിനു മുകളായിൽ ടെറസ് ആയിരുന്നു. ഓഫീസിനുള്ളിൽ സെല്ലിന് റേഞ്ച് ഇല്ലാത്തത് കൊണ്ട് തന്നെ മേലേ പോയേ ഞാൻ ഫോണ് വിളിക്കാറുള്ളൂ.. ഫോണ് ഞാൻ എന്റെ ശബളം വേണം എന്ന് ആവശ്യ പെട്ടു. അവരുടെ മറുപടി "ഇപ്പോൾ എനിക്ക് തീരാൻ നിവർത്തിയില്ല ആകെ പ്രേഷനാമാണ് ഫണ്ട് അറേഞ്ച് ചെയ്തിട്ട് വിക്കിക്കാം" . എനിക്ക് അത്രേം നേരം പിടിച്ചു നിലക്കാനുള്ള പൈസ ഒന്നും എന്റെ കയ്യിൽ ഇല്ല , നല്ല പോലെ ഫുഡ് കഴിച്ചിട്ട് കുറച്ചു നാളായി എന്നു പറഞ്ഞിട്ടൊന്നു അവർക്ക് ഒരു പ്രോമിസിങ് ആയ മറുപടി തരാൻ കഴിഞ്ഞില്ല. ഒരു ആയിരം രൂപയെങ്കിലും കിട്ടിയിരുന്നേൽ എന്നു അവരോട് ചോദിച്ചു. അവർ ഒന്നും പിന്നേം മൗനമായിരുന്നു മറുപടി. അവരുടെ മൗനവും എന്റെ സങ്കടവും വുഷാപ്പിന്റെ മത്തും എല്ലാം എന്നെ ഒരു പ്രാന്തനാകി...അവരോടു അലറി വിളിച്ചു പറഞ്ഞു.. ഞാൻ ഇവിടുന്നു എടുത്ത് ചാടാൻ പോകുവാ... മരിക്കാൻ പോകുവാ.. കാലെടുത്തു ട്രസിന്റെ തടിയിൽ ചവുട്ടി നിന്നു. കണ്ണിൽ കണ്ണനീർ നിറഞ്ഞു ചൂട് കാറ്റിന്റെ ഓളത്തിൽ മരവിച്ചു തുടങ്ങി .. വിറച്ചു വിയർത്ത് ശൂന്യമായി അങ്ങിനെ നിന്നു. മറുപടിയിൽ ഒരു വാക്കുപോലും കേൾക്കാനായില്ല. ചിന്തയിൽ അങ്ങിനെ എന്റെ ലക്ഷ്യങ്ങളെ അടിച്ചമർത്തി സ്വയംകൊല്ലി ചിരിച്ചു അട്ടഹസിച്ചു വരുന്നു. പല്ലുകൾ ഇറുക്കി പിടിച്ചു ചുണ്ടുകളുടെ പേശികളിൽ എന്റെ എല്ലാ പ്രേശ്നങ്ങളും ഒതുക്കി തീർത്തു കണ്ണടച്ചു.
ഈ ലോകത്ത് ഞാൻ ഉണ്ടായത് എന്തിന് ? , ഇത്രേം വിഷമം അനുഭവുക്കാൻ മാത്രം ഞാൻ എന്ത് ചെയ്തെന്ന് ? . യുക്തിയെ തല്ലി തർത്ത് ചിറകു വിരിച്ചു സ്വയം കൊല്ലിയെ പറക്കാൻ ഒരുക്കി നിർത്തി.. കാലുകളുടെ പേശികളിൽ അതിന്റെ ഊർജം മുഴുവൻ സംഭരിച്ചു വെച്ചു.
ഒരേ ഒരു സെക്കന്റിൽ തടിയിൽ നിന്നും എന്റെ കാലുകൾ ആകാശത്തെക്കു നോക്കി... ഉയർന്നു.
ഞാൻ പറന്നു...
(തുടരും)
നോമ്പുകാരൻ..!
കഴിഞ്ഞ പോസ്റ്റിനു അത്ര കണ്ടു റെസ്പോണ്സ ഒന്നും കണ്ടില്ല. കൊറേ കാലനഗൾക്കു മുൻപ് ഞാൻ ഡയറി എഴുതാൻ തുടങ്ങിയ കാലത്ത് ഒരു പോസ്റ്റ് ഇടുമ്പോൾ തന്നെ അടുത്ത പോസ്റ്റ് ഇവിടെ എന്നുചോദിച്ചും കൊണ്ടു ഒരുപാട് പേര് മെസേജ് ചെയ്യുവായിരുന്നു.. ആ അതൊക്കെ ഒരു കാലം. അത്രേം വായനക്കാരുണ്ടായിരുന്നു അന്ന്. ആ വായനക്കാരെ ഒക്കെ ഞാൻ തന്നെയാണ് വെറുപ്പിച്ചത്. അല്ലെ.. ?
നിങ്ങൾ പറ, ടിവിയിൽ ഒരു നല്ല സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ കറന്റ് പോയാൽ എങ്ങിനെ ഇരിക്കും, അതു പോലെത്തെ അവസ്ഥയായിരിക്കും അന്ന് വായനക്കാർക്ക് ഉണ്ടായത് എന്നും ഞാൻ മനസ്സിലാകുന്നു. അന്നൊക്കെ ശരിക്കും എഴുതാൻ സമയം ഇല്ലാതിരുന്ന അവസ്ഥയായിരുന്നു എനിക്ക്, എങ്കിലും ചില പോസ്റ്റ്കളൊക്കെ സമയം കിട്ടുമ്പോൾ എഴുതുമായിരുന്നു. പക്ഷെ പിന്നെ പിന്നെ എഴുതാതെ എന്റെ വായനക്കാരെ ഞാൻ തെന്നെ വെറുപ്പിക്കുകയായിരുന്നു. സോറി കേട്ടോ ...!
ഇനി എന്റെ ഡയറി കുറിപ്പുകളിലേക്കു വരാം..
അധികം ശമ്പളം ഇലങ്കിലും ഒന്നും നോക്കാതെ ആ കമ്പനിയിൽ ഞാൻ ജോലിക്കു കയറി. മനസ്സില്ല മനസോടെ ആണെങ്കിലും ജോലി ശരിക്കും ഒരു കൈത്താങ്ങ് തെന്നെ ആയിരുന്നു എന്നു എനിക്ക് അന്ന് തോന്നിയിരുന്നു. ശരിയാ.. ജോലി ഐലൻഡ് വീട്ടിലിരിക്കുന്നതിനെക്കാളും എത്രെയോ നല്ലതു അല്ലെ ഒരു ജോലി ഉള്ളത്. ആരെങ്കിലും ചോദിക്കണേലും പറയാൻ ഒരു ജോലി ഉള്ളത് നല്ലതാണ്. ജോലി ഇല്ലായ്മ ഒരു പ്രശ്നം തന്നെയാ... പ്രത്യേകിച്ചു എൻജിനീയറിങ് ഒക്കെ കഴിഞ്ഞു വെറുതെ ഇരിക്കാ എന്നൊക്കെ പറഞ്ഞാൽ അത്രേം സങ്കടം നിറഞ്ഞ ഒരു ജീവിതം വേറെ ഇല്ലതാനും. എന്തൊക്കെ പറഞ്ഞാലും ജോലിക്കു പോയി തുടങ്ങേപ്പോ ഒരു സമാധാനമായിരുന്നു. പിന്നെന്താ ? ... പക്ഷെ അധികം വൈകാതെ തെന്നെ ആ ഹാപ്പിനെസ്സിനു ചെറിയ മങ്ങലൊക്കെ തട്ടി തുടങ്ങി😢.
ആ കഥ പറയാൻ വേണ്ടി ആയിരുന്നു ഞാൻ അന്ന് ഡയറി എഴുതാൻ തുടങ്ങിയത്... അന്ന് എനിക്ക് എന്റെ വിഷമങ്ങൾ പറയാനോ ആശ്വസിപ്പിക്കണോ എന്റെ ഫ്രൻഡ്സോ എന്റെ വീട്ടുകാരോ ഉണ്ടായിരുന്നില്ല... അതു പോലെ അന്ന് എല്ലാർക്കും ഉള്ളത് പോലെ എനിക്ക് കാമുഖയും ഉണ്ടായിരുന്നില്ല.
ശരിക്കും ഒറ്റപെട്ട ദിവസങ്ങൾ..
എന്റെ ചില ഓർമകൾ അത് ഇന്നും ഒരു കനാലായി തന്നെ അവശേഷിക്കുന്നവയാണ്. "ചിലരോക്കെ വിജരിക്കുന്നുണ്ടാവും ... ഇവന് ഇതല്ലാതെ വേറെ ഒന്നും പറയാനില്ലേ എന്ന്, ഇതേ ഡയലോഗ് കൊറേ ആയല്ലോ റിപീറ്റ് അടിക്കുന്നു എന്നൊക്കെ .. ! ല്ലേ .. " ശരിയാടോ .. മേലെ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചിലപ്പോ റിപീറ്റ് ചെയ്യാറുണ്ട്.
കമ്പനയിൽ ജോയിൻ ചെയ്തു കുറച്ചു കഴിഞ്ഞപ്പോ .. ജോലി ഒക്കെ വന്നു തുടങ്ങി. ആദ്യം ഞാൻ പറഞ്ഞല്ലോ.. ഒരു കമ്പ്യൂട്ടർ അദ്ധ്യാപകനായിരുന്നു എന്നേക്കാൾ പ്രായമുള്ളവരെ പഠിപ്പിച്ചു തുടങ്ങി . മദ്യവയസ്കരായിരുന്നു അധികം പേരും .. ഡെയ്ലി ക്ലാസുകൾ ഉണ്ടായിരുന്നു. ബേസിക് കമ്പ്യൂട്ടർ തൊട്ട് പ്രോഗ്രാമിങ് വരെ ഞാൻ പഠിപ്പിക്കുമായിരുന്നു. ഒരുമാസം നല്ല ബിസി ആയി തന്നെയായുരുന്നു. ഒരിക്കൽ പോലും ഞാൻ വെറുതെ ഇരുന്നിട്ടില്ല.. പക്ഷെ ഒരുമാസം കഴിഞ്ഞിട്ടും സ്ലാറി അവര് തന്നില്ല ... ഈ സ്ഥാപനത്തിൽ പഠിക്കാൻ ഒരു പാട് ആളുകൾ വരുന്നുണ്ടങ്കിലും.. സ്ഥാപത്തിലെ മെയിൻ ആളുകൾ വരാതയായി . ആകെ കൂടെ ഉണ്ടായിരുന്നത് സജിത എന്നു പറയുന്ന ഒരു സീനിയർ സ്റ്റാഫും . പിന്നെ അൻസാരി എന്നു പറയുന്ന ഒരു ഓഫിസ് ബോയും മാത്രമേ ഉണ്ടായിരുന്നോള്ളൂ. ആ ഓഫീസ് ബോയി ആയിരുന്നു ഓഫീസ് തുറക്കുന്നതും അടക്കുന്നതും ... എന്റെ താമസ സ്ഥലത്തിൽ നിന്നും ഒരുപാട് ദൂരെ ആയുരുന്നു ഓഫീസ് ഡെയ്ലി രാവിലെ ബസ്സിൽ കയറി തൂങ്ങി പിടിച്ചു ഓഫീസിൽ പോയി ക്ലാസ് എടുത്ത് തിരിച്ച് വരുമായിരുന്നു .. കയ്യിലുള്ള പൈസ ഒക്കെ തീർന്നു തുടങ്ങി 😑..
ശമ്പളം ഇത് വരെ കിട്ടിയതും ഇല്ല ... ചോദിക്കാന്ന് വെച്ചാൽ ആരും അവിടെ വരാറും ഇല്ല .. വേറെ ഒരു രസം എന്താന്നു വെച്ചാൽ ഫോൺ വിളിക്കാൻ പോയിട്ട് ഒരു മിസ് അടിക്കാൻ ഒരു പൈസ പോലും ഫോണിൽ ഉണ്ടായിരുന്നില്ല. ഒരു ദിവസം കഴിഞ്ഞു , രണ്ടു ദിവസം കഴിഞ്ഞു ... അങ്ങിനെ അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു തുടങ്ങി.. പതിയെ ഫുഡ് അടിക്കാൻ പോലും പൈസ ഇല്ലാണ്ടായി . അന്ന് ഞാൻ രണ്ടും കല്പിച്ചു സീനിയർ ചേച്ചിയുടെ അടുത്ത് അവരുടെ കാര്യം തിരക്കി. അവർക്കും എന്റെത് പോലുള്ള അവസ്ഥയാണെന്നു കേട്ടപ്പോൾ .. ആകെ തകർന്നു തുടങ്ങി.. ഒരു മാസത്തെ വാടകയെ ഞാൻ അന്ന് എന്റെ റൂമിന് കൊടുത്തിരുന്നോള്ളൂ.. രണ്ടാമത്തെ മാസത്തെ വാടക ഞാൻ അടുത്ത മാസം തരാം എന്നു പറഞ്ഞു സെറ്റിൽ ആക്കി .. ബസിനുള്ള കാശ് മാറ്റി വെച്ചു. രാവിലെ എഴുന്നേറ്റാൽ... വാഷ് ബേസിലെ പൈപ്പിലൂടെ വരുന്ന ഉപ്പ് വെള്ളം കുടിച്ചു കുളിച്ചു കുറ്റപ്പനായി ഓഫീസിലോട്ട് ഇറങും...
😶😶
നാളിതുവരെ , നോമ്പിന്റെ സമയത്ത് അല്ലാതെ ഞാൻ നോമ്പ് എടുത്ത് തുടങ്ങിയത് അന്ന് മുതലായിരുന്നു.. പിന്നെ അങ്ങോട്ട് .. പൂർണ നോമ്പുകാരനായി മാറി. രണ്ടു ദിവസത്തിൽ ഒരിക്കൽ ഭക്ഷണം കഴിക്കലായി..
വീട്ടിലോട്ടു വിളിച്ചു കാര്യം പറയാൻ പോലും എന്റെ കയ്യിൽ പൈസ ഇല്ലാത്ത അവസ്ഥ. കയ്യുലുള്ളത് ഒരു ലാപ്ടോപ്പും ഒരു വാച്ചും രണ്ടു മൊബൈലുകളുമായിരുന്നു. അന്നൊക്കെ നോക്കിയയുടെ സിംബിയാൻ സീരീസ് അടക്കി വെച്ചിരുന്ന കാലമായിരുന്നു .. വിശപ്പിന്റെ കാഠിന്യവും ... മനസ്സിലെ ചില പിരിമുറുക്കങ്ങളും , ആറ്റുനോറ്റു ആഗ്രഹിച്ചു കിട്ടിയ സിംമ്പിയൻ സ്മാർട് ഫോൺ ഞാൻ വിൽക്കാൻ തീരുമാനിച്ചു. അവസാനത്തെ ബസ്സ് കാശു മുടക്കി ഗാന്ധിപുരത്ത് വന്നിറങ്ങി. മനസില്ലാ മനസ്സോടെ കയ്യിലുണ്ടായിരുന്ന സാധാരണ ഫോണിൽ സിം മാറ്റിയിട്ടു , ആഗ്രഹിച്ചു കിട്ടിയ ഫോൺ ആദ്യം കണ്ട മൊബൈൽ ഷോപ്പിൽ കൊണ്ടു കൊടുത്തു.. മനസ്സില്ലാ മനസ്സോടെ.. 5000 രൂപക്ക് ആ മൊബൈൽ കൊടുത്തിട്ട് കാശും വാങ്ങി നേരെ നല്ലരു ബിരിയാണി കടയിൽ കേറി 50 രൂപാ കൊടുത്ത് ഹാഫ് മുട്ട ബിരിയാണി കഴിച്ചു.
"ലോകത്തിലെ ഏത് ധനികമായ ഭക്ഷണത്തെക്കാളും , അല്ലേൽ ഏത് രുചിയുള്ള ഭക്ഷണത്തെക്കാളും ആ ബിരിയാണിക്ക് അതിന്റെതായ സ്വാദുണ്ടായിരുന്നു. ഇത് വരെ കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം.. അത്രേം തൃപ്തനോടെ ഞാൻ അവിടുന്നു കൈ കഴുകി ഇറങ്ങി.."
വിശപ്പും അന്നവും അതിന്റെ വിലയും , അന്ന് എനിക്ക് മനസ്സിലായി. അന്ന് മുതൽ ഇന്ന് വരെ ഞാൻ ഭക്ഷണം പാഴാക്കി കളായറില്ല... ഇന്നും കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് ചെന്നാൽ അതെ ഹോട്ടലിൽനിന്ന് ഒരു മുട്ട ബിരിയാണി കഴിക്കാണ്ടെ തിരിച്ചു വരാറില്ല. അന്നും ഇന്നും എന്നും ആ ബിരിയാണിയുടെ രുചി മനസ്സിലും എന്റെ ശരീരത്തിലും ങ്ങനെ ഇപ്പഴും നിൽക്കുന്നുണ്ട്.
നിങ്ങൾ ആരെ കണ്ടാലും അവരോട് സുഖ വിവരങ്ങൾ തിരക്കുന്നതിനു മുൻപ് ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നവരോട് ദൈവം കരുണ കാണിക്കും എന്നു ഞാൻ എവിടെയോ വായിച്ച് കേട്ടിട്ടുണ്ട്. "നിങ്ങൾ നിങ്ങളുടെ അയൽ വക്കത്തെ വിശപ്പ് അന്വേശിക്കുവിൻ" എന്നും കേട്ടിട്ടുണ്ട്.
എല്ലാരും വിശപകറ്റാൻ വേണ്ടി അല്ലെ ജീവ്ക്കുന്നത്?.
"വിശപ്പിനെ അന്വേഷക്കുക വിശപ്പകറ്റുക."
(തുടരും)
നിങ്ങൾ പറ, ടിവിയിൽ ഒരു നല്ല സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ കറന്റ് പോയാൽ എങ്ങിനെ ഇരിക്കും, അതു പോലെത്തെ അവസ്ഥയായിരിക്കും അന്ന് വായനക്കാർക്ക് ഉണ്ടായത് എന്നും ഞാൻ മനസ്സിലാകുന്നു. അന്നൊക്കെ ശരിക്കും എഴുതാൻ സമയം ഇല്ലാതിരുന്ന അവസ്ഥയായിരുന്നു എനിക്ക്, എങ്കിലും ചില പോസ്റ്റ്കളൊക്കെ സമയം കിട്ടുമ്പോൾ എഴുതുമായിരുന്നു. പക്ഷെ പിന്നെ പിന്നെ എഴുതാതെ എന്റെ വായനക്കാരെ ഞാൻ തെന്നെ വെറുപ്പിക്കുകയായിരുന്നു. സോറി കേട്ടോ ...!
ഇനി എന്റെ ഡയറി കുറിപ്പുകളിലേക്കു വരാം..
അധികം ശമ്പളം ഇലങ്കിലും ഒന്നും നോക്കാതെ ആ കമ്പനിയിൽ ഞാൻ ജോലിക്കു കയറി. മനസ്സില്ല മനസോടെ ആണെങ്കിലും ജോലി ശരിക്കും ഒരു കൈത്താങ്ങ് തെന്നെ ആയിരുന്നു എന്നു എനിക്ക് അന്ന് തോന്നിയിരുന്നു. ശരിയാ.. ജോലി ഐലൻഡ് വീട്ടിലിരിക്കുന്നതിനെക്കാളും എത്രെയോ നല്ലതു അല്ലെ ഒരു ജോലി ഉള്ളത്. ആരെങ്കിലും ചോദിക്കണേലും പറയാൻ ഒരു ജോലി ഉള്ളത് നല്ലതാണ്. ജോലി ഇല്ലായ്മ ഒരു പ്രശ്നം തന്നെയാ... പ്രത്യേകിച്ചു എൻജിനീയറിങ് ഒക്കെ കഴിഞ്ഞു വെറുതെ ഇരിക്കാ എന്നൊക്കെ പറഞ്ഞാൽ അത്രേം സങ്കടം നിറഞ്ഞ ഒരു ജീവിതം വേറെ ഇല്ലതാനും. എന്തൊക്കെ പറഞ്ഞാലും ജോലിക്കു പോയി തുടങ്ങേപ്പോ ഒരു സമാധാനമായിരുന്നു. പിന്നെന്താ ? ... പക്ഷെ അധികം വൈകാതെ തെന്നെ ആ ഹാപ്പിനെസ്സിനു ചെറിയ മങ്ങലൊക്കെ തട്ടി തുടങ്ങി😢.
ആ കഥ പറയാൻ വേണ്ടി ആയിരുന്നു ഞാൻ അന്ന് ഡയറി എഴുതാൻ തുടങ്ങിയത്... അന്ന് എനിക്ക് എന്റെ വിഷമങ്ങൾ പറയാനോ ആശ്വസിപ്പിക്കണോ എന്റെ ഫ്രൻഡ്സോ എന്റെ വീട്ടുകാരോ ഉണ്ടായിരുന്നില്ല... അതു പോലെ അന്ന് എല്ലാർക്കും ഉള്ളത് പോലെ എനിക്ക് കാമുഖയും ഉണ്ടായിരുന്നില്ല.
ശരിക്കും ഒറ്റപെട്ട ദിവസങ്ങൾ..
എന്റെ ചില ഓർമകൾ അത് ഇന്നും ഒരു കനാലായി തന്നെ അവശേഷിക്കുന്നവയാണ്. "ചിലരോക്കെ വിജരിക്കുന്നുണ്ടാവും ... ഇവന് ഇതല്ലാതെ വേറെ ഒന്നും പറയാനില്ലേ എന്ന്, ഇതേ ഡയലോഗ് കൊറേ ആയല്ലോ റിപീറ്റ് അടിക്കുന്നു എന്നൊക്കെ .. ! ല്ലേ .. " ശരിയാടോ .. മേലെ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചിലപ്പോ റിപീറ്റ് ചെയ്യാറുണ്ട്.
കമ്പനയിൽ ജോയിൻ ചെയ്തു കുറച്ചു കഴിഞ്ഞപ്പോ .. ജോലി ഒക്കെ വന്നു തുടങ്ങി. ആദ്യം ഞാൻ പറഞ്ഞല്ലോ.. ഒരു കമ്പ്യൂട്ടർ അദ്ധ്യാപകനായിരുന്നു എന്നേക്കാൾ പ്രായമുള്ളവരെ പഠിപ്പിച്ചു തുടങ്ങി . മദ്യവയസ്കരായിരുന്നു അധികം പേരും .. ഡെയ്ലി ക്ലാസുകൾ ഉണ്ടായിരുന്നു. ബേസിക് കമ്പ്യൂട്ടർ തൊട്ട് പ്രോഗ്രാമിങ് വരെ ഞാൻ പഠിപ്പിക്കുമായിരുന്നു. ഒരുമാസം നല്ല ബിസി ആയി തന്നെയായുരുന്നു. ഒരിക്കൽ പോലും ഞാൻ വെറുതെ ഇരുന്നിട്ടില്ല.. പക്ഷെ ഒരുമാസം കഴിഞ്ഞിട്ടും സ്ലാറി അവര് തന്നില്ല ... ഈ സ്ഥാപനത്തിൽ പഠിക്കാൻ ഒരു പാട് ആളുകൾ വരുന്നുണ്ടങ്കിലും.. സ്ഥാപത്തിലെ മെയിൻ ആളുകൾ വരാതയായി . ആകെ കൂടെ ഉണ്ടായിരുന്നത് സജിത എന്നു പറയുന്ന ഒരു സീനിയർ സ്റ്റാഫും . പിന്നെ അൻസാരി എന്നു പറയുന്ന ഒരു ഓഫിസ് ബോയും മാത്രമേ ഉണ്ടായിരുന്നോള്ളൂ. ആ ഓഫീസ് ബോയി ആയിരുന്നു ഓഫീസ് തുറക്കുന്നതും അടക്കുന്നതും ... എന്റെ താമസ സ്ഥലത്തിൽ നിന്നും ഒരുപാട് ദൂരെ ആയുരുന്നു ഓഫീസ് ഡെയ്ലി രാവിലെ ബസ്സിൽ കയറി തൂങ്ങി പിടിച്ചു ഓഫീസിൽ പോയി ക്ലാസ് എടുത്ത് തിരിച്ച് വരുമായിരുന്നു .. കയ്യിലുള്ള പൈസ ഒക്കെ തീർന്നു തുടങ്ങി 😑..
ശമ്പളം ഇത് വരെ കിട്ടിയതും ഇല്ല ... ചോദിക്കാന്ന് വെച്ചാൽ ആരും അവിടെ വരാറും ഇല്ല .. വേറെ ഒരു രസം എന്താന്നു വെച്ചാൽ ഫോൺ വിളിക്കാൻ പോയിട്ട് ഒരു മിസ് അടിക്കാൻ ഒരു പൈസ പോലും ഫോണിൽ ഉണ്ടായിരുന്നില്ല. ഒരു ദിവസം കഴിഞ്ഞു , രണ്ടു ദിവസം കഴിഞ്ഞു ... അങ്ങിനെ അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു തുടങ്ങി.. പതിയെ ഫുഡ് അടിക്കാൻ പോലും പൈസ ഇല്ലാണ്ടായി . അന്ന് ഞാൻ രണ്ടും കല്പിച്ചു സീനിയർ ചേച്ചിയുടെ അടുത്ത് അവരുടെ കാര്യം തിരക്കി. അവർക്കും എന്റെത് പോലുള്ള അവസ്ഥയാണെന്നു കേട്ടപ്പോൾ .. ആകെ തകർന്നു തുടങ്ങി.. ഒരു മാസത്തെ വാടകയെ ഞാൻ അന്ന് എന്റെ റൂമിന് കൊടുത്തിരുന്നോള്ളൂ.. രണ്ടാമത്തെ മാസത്തെ വാടക ഞാൻ അടുത്ത മാസം തരാം എന്നു പറഞ്ഞു സെറ്റിൽ ആക്കി .. ബസിനുള്ള കാശ് മാറ്റി വെച്ചു. രാവിലെ എഴുന്നേറ്റാൽ... വാഷ് ബേസിലെ പൈപ്പിലൂടെ വരുന്ന ഉപ്പ് വെള്ളം കുടിച്ചു കുളിച്ചു കുറ്റപ്പനായി ഓഫീസിലോട്ട് ഇറങും...
😶😶
നാളിതുവരെ , നോമ്പിന്റെ സമയത്ത് അല്ലാതെ ഞാൻ നോമ്പ് എടുത്ത് തുടങ്ങിയത് അന്ന് മുതലായിരുന്നു.. പിന്നെ അങ്ങോട്ട് .. പൂർണ നോമ്പുകാരനായി മാറി. രണ്ടു ദിവസത്തിൽ ഒരിക്കൽ ഭക്ഷണം കഴിക്കലായി..
വീട്ടിലോട്ടു വിളിച്ചു കാര്യം പറയാൻ പോലും എന്റെ കയ്യിൽ പൈസ ഇല്ലാത്ത അവസ്ഥ. കയ്യുലുള്ളത് ഒരു ലാപ്ടോപ്പും ഒരു വാച്ചും രണ്ടു മൊബൈലുകളുമായിരുന്നു. അന്നൊക്കെ നോക്കിയയുടെ സിംബിയാൻ സീരീസ് അടക്കി വെച്ചിരുന്ന കാലമായിരുന്നു .. വിശപ്പിന്റെ കാഠിന്യവും ... മനസ്സിലെ ചില പിരിമുറുക്കങ്ങളും , ആറ്റുനോറ്റു ആഗ്രഹിച്ചു കിട്ടിയ സിംമ്പിയൻ സ്മാർട് ഫോൺ ഞാൻ വിൽക്കാൻ തീരുമാനിച്ചു. അവസാനത്തെ ബസ്സ് കാശു മുടക്കി ഗാന്ധിപുരത്ത് വന്നിറങ്ങി. മനസില്ലാ മനസ്സോടെ കയ്യിലുണ്ടായിരുന്ന സാധാരണ ഫോണിൽ സിം മാറ്റിയിട്ടു , ആഗ്രഹിച്ചു കിട്ടിയ ഫോൺ ആദ്യം കണ്ട മൊബൈൽ ഷോപ്പിൽ കൊണ്ടു കൊടുത്തു.. മനസ്സില്ലാ മനസ്സോടെ.. 5000 രൂപക്ക് ആ മൊബൈൽ കൊടുത്തിട്ട് കാശും വാങ്ങി നേരെ നല്ലരു ബിരിയാണി കടയിൽ കേറി 50 രൂപാ കൊടുത്ത് ഹാഫ് മുട്ട ബിരിയാണി കഴിച്ചു.
"ലോകത്തിലെ ഏത് ധനികമായ ഭക്ഷണത്തെക്കാളും , അല്ലേൽ ഏത് രുചിയുള്ള ഭക്ഷണത്തെക്കാളും ആ ബിരിയാണിക്ക് അതിന്റെതായ സ്വാദുണ്ടായിരുന്നു. ഇത് വരെ കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം.. അത്രേം തൃപ്തനോടെ ഞാൻ അവിടുന്നു കൈ കഴുകി ഇറങ്ങി.."
വിശപ്പും അന്നവും അതിന്റെ വിലയും , അന്ന് എനിക്ക് മനസ്സിലായി. അന്ന് മുതൽ ഇന്ന് വരെ ഞാൻ ഭക്ഷണം പാഴാക്കി കളായറില്ല... ഇന്നും കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് ചെന്നാൽ അതെ ഹോട്ടലിൽനിന്ന് ഒരു മുട്ട ബിരിയാണി കഴിക്കാണ്ടെ തിരിച്ചു വരാറില്ല. അന്നും ഇന്നും എന്നും ആ ബിരിയാണിയുടെ രുചി മനസ്സിലും എന്റെ ശരീരത്തിലും ങ്ങനെ ഇപ്പഴും നിൽക്കുന്നുണ്ട്.
നിങ്ങൾ ആരെ കണ്ടാലും അവരോട് സുഖ വിവരങ്ങൾ തിരക്കുന്നതിനു മുൻപ് ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നവരോട് ദൈവം കരുണ കാണിക്കും എന്നു ഞാൻ എവിടെയോ വായിച്ച് കേട്ടിട്ടുണ്ട്. "നിങ്ങൾ നിങ്ങളുടെ അയൽ വക്കത്തെ വിശപ്പ് അന്വേശിക്കുവിൻ" എന്നും കേട്ടിട്ടുണ്ട്.
എല്ലാരും വിശപകറ്റാൻ വേണ്ടി അല്ലെ ജീവ്ക്കുന്നത്?.
"വിശപ്പിനെ അന്വേഷക്കുക വിശപ്പകറ്റുക."
(തുടരും)
Subscribe to:
Posts
(
Atom
)